കൊലക്കേസിൽ കുടുങ്ങിയ തസ്കരവീരൻ
കൂടുവിട്ടു കൂടുമാറാൻ ശേഷിയുള്ള ഇന്ദ്രജാലക്കാരനായിരുന്നു ‘രാജാ മാൻഡ്രേക്ക്’, ഒപ്പം അയാളൊരു കള്ളനുമായിരുന്നു. പിടിക്കപ്പെടുമ്പോൾ കണ്ണൂർ മുതൽ കൊല്ലം പുനലൂർ വരെ 62 മോഷണക്കേസുകൾ അയാൾക്കെതിരെ പൊലീസ് റജിസ്റ്റർ ചെയ്തിരുന്നു. സൈക്കിൾ യജ്ഞക്കാരന്റെ വേഷത്തിലാണു രാജാ മാൻഡ്രേക്കിന്റെ തസ്കരസഞ്ചാരം. ആ യാത്രയ്ക്കിടയിൽ അയാൾ കൊള്ളാവുന്ന വീടുകൾ കണ്ടുവയ്ക്കും. പണവും സ്വർണവും മാത്രമാണു രാജാ മാൻഡ്രേക്കിനിഷ്ടം. വെളിച്ചെണ്ണയിൽ ഉള്ളി മൊരിയിക്കുന്ന കള്ളൻ ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ജോർജ് ജോസഫ്, ഹെഡ് കോൺസ്റ്റബിൾമാരായ സദാശിവൻ, കരുണാകരൻ നായർ എന്നിവരാണു രാജയെ പിടികൂടിയത്....CONTINUE READING
Recent Comments